ഗുഹാമുഖത്തോളം നീണ്ട
ഇരുള്
ചത്തുനിവര്‍ന്നു കിടന്നു.
വരുന്നത്
ചോരയോ, പാലോ?
ഇരുട്ട് മാത്രം
ഒഴുകി കട്ടകുത്തി.
കിഷ്കിന്ധയില്‍ അരാജകത്വം.
താരയ്ക്ക് വ്യഭിചാരം.
അംഗദന്‌സഹജചാപല്യങ്ങളും...
ഇരുട്ട് നുരകുത്തി
ഗുഹയ്ക്ക്
പുറത്തേയ്ക്ക്
കുതിച്ചൊഴുകി.
സ്വപ്നത്തിണ്റ്റെ നൈമിഷികതകള്‍ പോലും
ഇരുട്ടാല്‍
നിറഞ്ഞു.
ഞാന്‍
ഇപ്പോഴും ഇവിടെത്തന്നെ
ഞെട്ടിയുണര്‍ന്ന്
കാത്തിരിയ്ക്കുകയാണ്.
വരുന്നത് ചോരയോ, പാലോ?
1996 ജനുവരി
.jpg)